മൂലൂർ എസ്. പത്മനാഭപ്പണിക്കർ

  • വിധിച്ചതേ വരൂ , പിന്നെ
    കൊതിച്ചതു വരാ ദൃഢം.
  • ശിഷ്‌ടന്റെ ശീലം പോവീല-ദുഷടസംസർഗ്ഗകാരണാൽ.
    കോകിലത്തിൻ മൃദുസ്വനം-പോകുമോ കാകസംഗമാൽ?
  • ശിഷ്യവിത്തം ഹരിച്ചീടും-ഗുരുക്കന്മാർ പെരുത്തു താൻ.
    ശിഷ്യചിത്തം ഹരിക്കുന്ന-ഗുരുക്കളതിദുർല്ലഭം.
  • തരുണൻ, സുന്ദരൻ, നല്ല-തറവാട്ടിൽ ജനിച്ചവൻ,
    ശരി, വിദ്യപഠിക്കാഞ്ഞാൽ-മുരുക്കിൻപൂവിനൊക്കുമേ.
  • ജാതിയല്ല ഗുണങ്ങൾക്കു-ഹേതുവെന്നു നിനയ്ക്കുണം
    നിതാരാം പൂജ്യനായീലേ-വിദുരൻ ശൂദ്രനാകിലും?
  • പോയതോർത്തനുശോചിക്കാ
    ഭാവി ചിന്തിച്ചിരുന്നിടാ
    അപ്പോൾ വരുന്ന കാര്യത്തി
    ലേർപ്പെട്ടീടുന്നു ബുദ്ധിമാൻ.
  • ചങ്ങാതി നല്ലതെന്നാകിൽ
    കണ്ണാടിയതു വേണ്ടതാൻ
  • പെൺപടയ്ക്കെന്തുവാനൂറ്റം
    മൺചിറയ്ക്കെന്തുറപ്പുതാൻ?
  • മൂലമാം നിധനത്തിനു- മൂലമാം കലഹത്തിനും
    മൂലമാം നരകത്തിന്നു-മൂലമാർത്തിക്കുമംഗന
  • ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
    ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
  • പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)
  • പണമെന്നാഖ്യ കേൾക്കുമ്പോൾ
    പിണവും വാ പിളർന്നിടും (അവസരോക്തിമാല)
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: