1. മകം പിറന്ന മങ്ക
  2. മകൻ മരിച്ചാലും വേണ്ടില്ല മരുമകൾ മൊട്ടച്ചിയായാൽ മതി
  3. മകനെ പഴം കൊണ്ടും മരുമകനെ താക്കോലുകൊണ്ടും എറിയും
  4. മകരത്തിൽ മരംകേറണം
  5. മകരമഞ്ഞിനു മരം കോച്ചും
  6. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിഞ്ഞുപോം
  7. മക്കത്തു ചെന്നാൽ ആനത്തലയോളം പൊന്നു വെറുതെ
  8. മക്കത്തു ചെന്നു ചിരച്ചാൽ പൊതിക്കാത്ത തേങ്ങയോളം പൊന്നു കൂലി
  9. മക്കളില്ലാ ചോറു മരുന്നു പോലെ.
  10. മക്കളുടെ ചോറു തിന്നാൽ മഹിമ കുറയും
  11. മക്കളുണ്ടെങ്കിൽ പടിക്കൽ കാണാം
  12. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
  13. മക്കളെ വിറ്റും മകമുണ്ണണം
  14. മക്കളെസ്തുതിച്ചാൽ ഇളകാത്ത അച്ചനുണ്ടോ
  15. മക്കൾക്ക് നരി പൂച്ച.
  16. മക്കൾക്ക് മടിയിലുമാവാം.. മരുമക്കൾക്ക് തൊടിയിലും വയ്യ.
  17. മച്ചിക്കുണ്ടോ മക്കൾ മരിച്ച ദുഖം
  18. മച്ചിപയ്യിനെ തൊഴുത്തു മാറ്റി കെട്ടിയിട്ടെന്താ
  19. മച്ചിയറിയുമോ പേറ്റു നോവ്
  20. മച്ചു ബന്ധം മരിച്ചാലും മറക്കില്ല
  21. മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളത്തിൽ മരുന്നില്ല
  22. മഞ്ഞപിത്തക്കാരനു കാണുന്നതെല്ലാം മഞ്ഞ.
  23. മഞ്ഞിനൊരു കാലമുണ്ടെങ്കിൽ മഴയ്കുമൊരു കാലമുണ്ട്.
  24. മഞ്ഞു പെയതാൽ മല കുതിരുമോ.
  25. മടിയൻ മല ചുമക്കും
  26. മടിയിൽ ഘനമുള്ളവനേ വഴിയിൽ ഭയമുള്ളൂ
  27. മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല
  28. മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
  29. മണ്ണ് വിറ്റു പൊന്നു വാങ്ങരുത്‌
  30. മണ്ണറിഞ്ഞു വിത്ത്
  31. മൺവെട്ടി തണുപ്പറിയുമോ
  32. മമ്മുക്ക വേറെ മാമുക്കോയ വേറെ
  33. മരത്തിന്‌ കായ കനമല്ല
  34. മരത്തിനേക്കാൾ വലിയ കൊമ്പായാലോ?
  35. മരത്തിന്റെ ഗുണം പഴത്തിൽ കാണും
  36. മരത്തിൽ നിന്നും വീണവനെ മാടും ചവിട്ടി
  37. മരത്തോക്കിന്‌ മണ്ണുണ്ട
  38. മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്
  39. മരമില്ലാത്ത നാട്ടിൽ മുരിക്ക് മഹാമരം
  40. മരം വെച്ചാൽ വെള്ളം കോരണം
  41. മിന്നുന്നതെല്ലാം പൊന്നല്ല
  42. മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
  43. മുൻവിള പൊൻവിള
  44. മുണ്ടിയാ ബാപ്പ തല്ലും അല്ലെങ്കി ബാപ്പ പന്നിർച്ചി തിന്നും
  45. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
  46. മുളയിലേ നുള്ളണമെന്നല്ലേ
  47. മുളയിലറിയാം വിള
  48. മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ
  49. മുള്ളു നട്ടവൻ സൂക്ഷിക്കണം
  50. മുള്ളുകുത്തിയാൽ മറ്റുമുള്ള് കൊണ്ട് എടുക്കേണം,
    രാക്ഷസരെ ജയിപ്പാൻ രാക്ഷസരേ നല്ലൂ
  51. മുറിവൈദ്യം ആപത്ത്
  52. മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
  53. മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും മുമ്പേ കയ്‌ക്കും പിന്നെ മധുരിക്കും
  54. മെല്ലെത്തിന്നാൽ മുള്ളും തിന്നാം
  55. മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
  56. മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ
    പിച്ചളയ്കൂണ്ടോ പ്രകാശം ഭവിക്കുന്നു?
  57. മേടം തെറ്റിയാൽ മോടൻ തെറ്റി
  58. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണു
  59. മേപ്പുരയുള്ളവനല്ലെ തീപ്പൊരി പേടിയുള്ളൂ
  60. മോഹിച്ചത് കൊണ്ട് മോഹൻ ലാൽ ആകുമോ? സിദ്ധി ഉണ്ടെങ്കിൽ സിദ്ധിക്ക് ലാൽ എങ്കിലുമാകാം
  61. മൗനം വിദ്വാനു ഭൂഷണം
  62. മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/മ&oldid=14483" എന്ന താളിൽനിന്ന് ശേഖരിച്ചത്