"ബെർതോൾഡ് ബ്രെഹ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''''ബെർതോൾഡ് ബ്രെഷ്റ്റ് (1898-1956) - ജർമ്മൻ കവിയും, നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:57, 24 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബെർതോൾഡ് ബ്രെഷ്റ്റ് (1898-1956) - ജർമ്മൻ കവിയും, നാടകകൃത്തും, സംവിധായകനും.


  1. ജീവിക്കുക എന്നാൽ താനടിപ്പെട്ടുകിടക്കുന്ന പ്രക്രിയകളോടു സ്വരുമപ്പെടുക എന്നുതന്നെ.


  1. കൈയുടെ സ്ഥാനത്ത് ഒരു കുറ്റിയുമായി നിൽക്കുന്ന ഒരാളെ തെരുവിൽ വച്ച് ആദ്യത്തെ തവണ കാണുമ്പോൾ നിങ്ങൾ അയാൾക്ക് ആറു പെനി കൊടുത്തുവെന്നു വരാം; രണ്ടാമതും കാണുമ്പോൾ മൂന്നു പെനിയേ നിങ്ങൾ കൊടുക്കൂ; മൂന്നാമതൊരിക്കൽ കണ്ടാൽ നിങ്ങൾ അയാളെ പിടിച്ചു പോലീസിൽ ഏല്പിക്കുകയും ചെയ്യും.


  1. അപര്യാപ്തമായൊരു ജീവിതത്തെപ്പോലെ ഭയക്കാനില്ല, മരണത്തെ.


  1. വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.


  1. ചിരിക്കുന്നവൻ പേടിപ്പെടുത്തുന്ന വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളു.


  1. അറച്ചു നിൽക്കുന്നതിൽ തെറ്റൊന്നുമില്ല, പിന്നെ നിങ്ങൾ മുന്നോട്ടു പോകുമെങ്കിൽ.


  1. നന്മയ്ക്കാവശ്യക്കാരില്ലെങ്കിൽ അധികകാലം നല്ലവനാവാനുമാവില്ല.


  1. മുകളിലുള്ളവന്റെ വിജയവും പരാജയവുമാവണമെന്നില്ല, താഴെക്കിടക്കുന്നവന്റെ വിജയപരാജയങ്ങൾ.


  1. യാഥാർത്ഥ്യത്തിനു നേരേ പിടിച്ച കണ്ണാടിയല്ല കല; അതിനെ രൂപപ്പെടുത്തുന്ന ചുറ്റികയാണത്.


  1. കാടു നിറയെ പോലീസുകാരാണെങ്കിൽ നിങ്ങളെങ്ങനെ മരങ്ങളെക്കുറിച്ചു കവിതയെഴുതും?


  1. വലിയ മാറ്റങ്ങളുടെ ശത്രുക്കളാണ്‌, ചെറിയ മാറ്റങ്ങൾ.


  1. ഒന്നാമനാവുന്നതിലല്ല, ജീവനോടെ ശേഷിക്കുന്നതിലാണു കാര്യം.
"https://ml.wikiquote.org/w/index.php?title=ബെർതോൾഡ്_ബ്രെഹ്ത്&oldid=14109" എന്ന താളിൽനിന്ന് ശേഖരിച്ചത്