"അന്തോണിയോ മച്ചാദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വൃത്തിയാക്കി
വരി 1:
#നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത്‌ നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല, അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്‌.
#കണ്ണാടിയിൽ നോക്കുമ്പോൾ മറ്റേയാളെക്കൂടി നോക്കുക- നിങ്ങളോടൊപ്പം നടക്കുന്ന മറ്റേയാളെ.
നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല,
#ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ മൂന്നാമതൊന്നുകൂടിയുണ്ട്‌; അതെന്താണെന്നൂഹിക്കൂ.
അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്‌.
#നിങ്ങളിലെ നാഴ്സിസസ്‌ കണ്ണാടിയിൽ തന്നെ കാണുന്നില്ല; അതെങ്ങനെ , കണ്ണാടിയും അയാൾ തന്നെയല്ലേ.
 
#ശ്രദ്ധിക്കൂ, ഒരു ഹൃദയം മാത്രമായി ഹൃദയമാവുന്നില്ല.
***
#ജീവിതം കേമം സ്വപ്നംകാണൽ അതിലും കേമം അതിനെക്കാളൊക്കെക്കേമമമ്മേ ഉറക്കം വിട്ടെഴുന്നേൽക്കൽ.
 
#ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.
2. കണ്ണാടിയിൽ നോക്കുമ്പോൾ
#എന്റെ തീ കെട്ടെന്നു ഞാൻ കരുതി, ചാമ്പലിളക്കി നോക്കി ഞാൻ; കൈ പൊള്ളിയതങ്ങനെ.
മറ്റേയാളെക്കൂടി നോക്കുക-
#പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ? മറ്റേപ്പാതി കൂടി പറഞ്ഞാൽ നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ ആൾക്കാർ പറയൂ.
നിങ്ങളോടൊപ്പം നടക്കുന്ന
#യേശു പഠിപ്പിച്ചത്‌: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; അന്യനാണയാളെന്നതു മറക്കുകയും വേണ്ട.
മറ്റേയാളെ.
#ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.
 
#യേശുവിനെ ഞാൻ സ്നേഹിക്കുന്നു, അവൻ നമ്മോടു പറഞ്ഞുവല്ലോ- ഭൂമിയുമാകാശവും നശിക്കും; ഭൂമിയുമാകാശവും നശിച്ചാലും എന്റെ വചനം ബാക്കിനിൽക്കും. എന്തായിരുന്നാ വചനം, എന്നേശുവേ? സ്നേഹം,മമത,ക്ഷമാശീലം? നിന്നാകെവചനങ്ങൾ ഒരേകവചനമായിരുന്നു- ഉത്തിഷ്ഠത!
***
#കടലിലേശാത്ത കാര്യങ്ങൾ നാലുണ്ട്‌ മനുഷ്യർക്ക്‌- നങ്കൂരം,പങ്കായം,തുഴകൾ മുങ്ങിച്ചാവുമെന്ന പേടിയും.
 
#മുറുകെപ്പിടിച്ചോളൂ നിന്റെ കൈയിലെ നാണയം, കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ, നിന്റെയാത്മാവെന്ന നാണയം.
3. ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ
#വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ;
മൂന്നാമതൊന്നുകൂടിയുണ്ട്‌;
#അങ്ങനെയൊരാളാണു ഞാൻ. ശോകം കനത്തൊരു മദ്യപൻ, ഒരു വിഭ്രാന്തഗായകൻ, കവി, സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.
അതെന്താണെന്നൂഹിക്കൂ.
#പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം.
 
***
 
4. നിങ്ങളിലെ നാഴ്സിസസ്‌
കണ്ണാടിയിൽ തന്നെ കാണുന്നില്ല;
അതെങ്ങനെ ,
കണ്ണാടിയും അയാൾ തന്നെയല്ലേ.
 
***
 
5. ശ്രദ്ധിക്കൂ,
ഒരു ഹൃദയം മാത്രമായി
ഹൃദയമാവുന്നില്ല.
 
***
 
6. ജീവിതം കേമം
സ്വപ്നംകാണൽ അതിലും കേമം
അതിനെക്കാളൊക്കെക്കേമമമ്മേ
ഉറക്കം വിട്ടെഴുന്നേൽക്കൽ.
 
 
***
 
7. ഏകാന്തത്തിലിരിക്കുമ്പോൾ
ഒപ്പമുണ്ടു ചങ്ങാതിമാർ,
അവരോടൊപ്പമിരിക്കുമ്പോൾ
അവരെത്രയകലെ.
 
***
 
8. എന്റെ തീ കെട്ടെന്നു ഞാൻ കരുതി,
ചാമ്പലിളക്കി നോക്കി ഞാൻ;
കൈ പൊള്ളിയതങ്ങനെ.
 
***
 
9. പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ?
മറ്റേപ്പാതി കൂടി പറഞ്ഞാൽ
നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ
ആൾക്കാർ പറയൂ.
 
***
 
10. യേശു പഠിപ്പിച്ചത്‌:
നിന്നെപ്പോലെ നിന്റെ
അയൽക്കാരനെയും സ്നേഹിക്കുക;
അന്യനാണയാളെന്നതു
മറക്കുകയും വേണ്ട.
 
 
***
 
11. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട;
ശരിതന്നെ,
അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല,
മുടി കറുപ്പിക്കാനുമല്ല.
 
 
***
 
12. യേശുവിനെ ഞാൻ സ്നേഹിക്കുന്നു,
അവൻ നമ്മോടു പറഞ്ഞുവല്ലോ-
ഭൂമിയുമാകാശവും നശിക്കും;
ഭൂമിയുമാകാശവും നശിച്ചാലും
എന്റെ വചനം ബാക്കിനിൽക്കും.
എന്തായിരുന്നാ വചനം, എന്നേശുവേ?
സ്നേഹം,മമത,ക്ഷമാശീലം?
നിന്നാകെവചനങ്ങൾ
ഒരേകവചനമായിരുന്നു-
ഉത്തിഷ്ഠത!
 
***
13. കടലിലേശാത്ത കാര്യങ്ങൾ
നാലുണ്ട്‌ മനുഷ്യർക്ക്‌-
നങ്കൂരം,പങ്കായം,തുഴകൾ
മുങ്ങിച്ചാവുമെന്ന പേടിയും.
 
***
 
14. മുറുകെപ്പിടിച്ചോളൂ
നിന്റെ കൈയിലെ നാണയം,
കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ,
നിന്റെയാത്മാവെന്ന നാണയം.
 
***
 
15. വഴി നടക്കുന്നവനേ,
വഴിയെന്നതില്ല,
നടന്നു വേണം വഴിയാകാൻ;
 
***
 
16. അങ്ങനെയൊരാളാണു ഞാൻ.
ശോകം കനത്തൊരു മദ്യപൻ,
ഒരു വിഭ്രാന്തഗായകൻ, കവി,
സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം,
മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.
 
***
 
17. പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ,
നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ,
നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ,
നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം...
 
[[Category:വ്യക്തികൾ]]
"https://ml.wikiquote.org/wiki/അന്തോണിയോ_മച്ചാദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്