"ആറാം തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ജഗന്നാഥൻ ==
* ശംഭോ മഹാദേവാ.
 
* മോളൂ, ഈ ബോംബെ എന്ന് കേട്ടിട്ടുണ്ടോ? ബോംബെ? ഇപ്പോ മുംബൈ എന്ന് പറയും. അവിടത്തെ ചേരികൾ, സ്ലംസ്, ലോകപ്രസിദ്ധാ. മോഷ്ടാക്കളും പിടിച്ചു പറിക്കാരും ഗുണ്ടകളും കൊള്ളക്കാരും ഒക്കെയുള്ള ധാരാവിയിലെ ഒരു ചേരി, ഈ ഞാൻ ഒരൊറ്റ രാത്രികൊണ്ട്‌ ഒഴിപ്പിച്ചിട്ടുണ്ട്. ഒരൊറ്റ രാത്രികൊണ്ട്‌. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെയും കാർന്നവരെയും ഇറക്കിവിട്കാ എന്ന് പറയുന്നത്, പൂ പറിക്കുന്ന പോലുള്ള ഈസിയായുള്ള ഒരു ജോലിയാണ്.
 
Line 11 ⟶ 13:
 
* സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാൻ. എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയർ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ. ''ഉസ്താദ് ബാദുഷാ ഖാൻ''. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദർബാർ രാഗത്തിൽ ഒരു സാധനങ്ങട് അലക്കി. പാടി മുഴുവിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം. ''സഫറോൻ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ''. ശംഭോ മഹാദേവാ.
 
* തമ്പുരാൻ എന്ന് വിളിച്ച അതേ നാവുകൊണ്ട് തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതിൽ മനസ്പാതമുണ്ട്. എടോ, അപ്പൻ എന്ന് പേരുള്ള തേർഡ് റേറ്റ് ചെറ്റേ, താനാരാടോ? നാട്ടുരാജാവോ? തന്റെ ഈ കളരിയും മർമ്മവിദ്യയും തരികിട നമ്പറുമെല്ലാം ചെലവാവും, ഇവിടത്തെ ഈ പാവം ജനങ്ങളുടെയടുത്ത്. ഇത് ആള് വേറെയാ. കളി ഒരുപാട് കണ്ടവനാ ഞാൻ. കൊടിയേറ്റ് നടത്തിയെങ്കിൽ ഉത്സവം ജഗന്നാഥൻ നടത്തും. തന്റെ അറയിലോ അപ്പൂപ്പന്റെ കുഴിമാടത്തിന്നുള്ളിലോ വച്ചിട്ടുള്ള തിരുവാഭരണത്തിന്റെ ആമാടപ്പെട്ടി താൻ കൊണ്ടുവന്നു തരും. പുഴക്കരയിലെ വട്ടത്തറയിൽ ഞാൻ തന്നെ വരുത്തും. ഇതിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം താൻ കളിക്കുമെന്നെനിക്കറിയാം. പക്ഷേ മറക്കണ്ട... ഒന്നും നടന്നില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കൊളുത്തിയിട്ടേ ജഗന്നാഥൻ ഈ മണ്ണ് വിട്ട് പോകൂ.
 
* ചോദ്യം നമ്പർ ഒന്ന് ഞാനാരാണെന്ന്...ഉത്തരമില്ല തമ്പുരാൻ. മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും, അവരും തേടിയതും ഇതേ ചോദ്യത്തിനുത്തരം. ഞാൻ ആര്? അവരും അറിഞ്ഞില്ല. അതിനുത്തരം തേടാനുള്ള നിയോഗമാണ് തമ്പുരാൻ ഓരോ മനുഷ്യജന്മത്തിന്റെയും.
 
* തമ്പുരാൻ എന്ന് വിളിച്ച അതേ നാവുകൊണ്ട് തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതിൽ മനസ്പാതമുണ്ട്. എടോ, അപ്പൻ എന്ന് പേരുള്ള തേർഡ് റേറ്റ് ചെറ്റേ, താനാരാടോ? നാട്ടുരാജാവോ? തന്റെ ഈ കളരിയും മർമ്മവിദ്യയും തരികിട നമ്പറുമെല്ലാം ചെലവാവും, ഇവിടത്തെ ഈ പാവം ജനങ്ങളുടെയടുത്ത്. ഇത് ആള് വേറെയാ. കളി ഒരുപാട് കണ്ടവനാ ഞാൻ. കൊടിയേറ്റ് നടത്തിയെങ്കിൽ ഉത്സവം ജഗന്നാഥൻ നടത്തും. തന്റെ അറയിലോ അപ്പൂപ്പന്റെ കുഴിമാടത്തിന്നുള്ളിലോ വച്ചിട്ടുള്ള തിരുവാഭരണത്തിന്റെ ആമാടപ്പെട്ടി താൻ കൊണ്ടുവന്നു തരും. പുഴക്കരയിലെ വട്ടത്തറയിൽ ഞാൻ തന്നെ വരുത്തും. ഇതിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം താൻ കളിക്കുമെന്നെനിക്കറിയാം. പക്ഷേ മറക്കണ്ട... ഒന്നും നടന്നില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കൊളുത്തിയിട്ടേ ജഗന്നാഥൻ ഈ മണ്ണ് വിട്ട് പോകൂ.
 
==സംഭാഷണങ്ങൾ ==
"https://ml.wikiquote.org/wiki/ആറാം_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്