"ഫിയോദർ ദസ്തയേവ്‌സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'''ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്‌സ്കി (ഒക്ടോബ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 10:
എന്താണു നരകം? ഞാൻ പറയുന്നു, സ്നേഹിക്കാനാവാത്തതിന്റെ ഹൃദയവേദനയാണതെന്ന്.
2
സ്വയം നുണ പറയരുത്. സ്വയം നുണ പറയുന്നവൻ, സ്വന്തം നുണകൾക്കു കാതു കൊടുക്കുന്നവൻ തന്റെയുള്ളിലുള്ളതോ, തനിക്കു ചുറ്റുമുള്ളതോ ആയ നേരിനെ തിരിച്ചറിയാനാവാത്തവിധത്തിലാവുകയും, തന്നോടോ, അന്യരോടോ മതിപ്പില്ലാത്ത ഒരാളായിപ്പോവുകയും ചെയ്യും. മതിപ്പില്ലാത്ത ഒരാൾക്കു സ്നേഹവുമുണ്ടാവില്ല.
3
സൗന്ദര്യം നിഗൂഢമെന്നപോലെ ഭയാനകവുമാണെന്നതാണ് ദാരുണം. ദൈവവും പിശാചും മല്ലു പിടിയ്ക്കുയാണവിടെ; മനുഷ്യന്റെ ഹൃദയമാണ് ആ യുദ്ധരംഗം.
4
എനിക്കു സൂര്യനെ കാണാം; ഇനി സൂര്യനെ കണ്ടില്ലെങ്കിൽത്തന്നെ അതവിടെയുണ്ടെന്നെനിയ്ക്കറിയാം.
5
പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു
6
പ്രവൃത്തിയിലെത്തിയ സ്നേഹം സ്വപ്നം കണ്ട സ്നേഹവുമായി വച്ചുനോക്കുമ്പോൾ പരുഷവും ഭയാനകവുമായൊരു സംഗതിയാണ്.
7
ദൈവത്തെ ഞാനംഗീകരിക്കുന്നില്ലെന്നല്ല അല്യോഷാ, സകലബഹുമാനത്തോടെയും ഞാൻ ടിക്കറ്റു തിരിച്ചേല്പിക്കുന്നുവെന്നു മാത്രം.
8
അന്യോന്യം സ്നേഹിക്കുന്ന രണ്ടു ശത്രുക്കളെപ്പോലെയായിരുന്നു അവർ.
9
മൃഗീയമായ ക്രൂരതയെന്നൊക്കെ ആളുകൾ ചിലപ്പോൾ പറയാറുണ്ട്; മൃഗങ്ങളോടു കാട്ടുന്ന വലിയൊരനീതിയും, അവമാനവുമാണത്; മൃഗത്തിനൊരിക്കലും മനുഷ്യനെപ്പോലെ ക്രൂരനാവാൻ, ഇത്ര കലാപരമായി ക്രൂരനാവാൻ കഴിയില്ല. കടുവ കടിച്ചുകീറുകയും, കടിച്ചുകാരുകയുമേ ചെയ്യാറുള്ളു; അത്രയേ അതു ചെയ്യാറുള്ളു. മനുഷ്യരെ ചെവികളിൽ ആണിയടിച്ചു തൂക്കിയിടുന്നതിനെക്കുറിച്ചതു ചിന്തിക്കുക തന്നെയില്ല, അതിനുള്ള കഴിവതിനുണ്ടെന്നു വന്നാൽപ്പോലും.
10
കുഞ്ഞുങ്ങളെ വിശേഷിച്ചു സ്നേഹിക്കുക; മാലാഖമാരെപ്പോലെ പാപരഹിതരാണവരും; നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കാനും ശുദ്ധീകരിക്കാനുമാണ് അവർ ജീവിക്കുന്നത്, നമുക്കു വഴി കാട്ടാനും.
11
അന്ത്യം വരെയും വിശ്വാസം കൈവെടിയാതിരിക്കുക, സകല മനുഷ്യരും വഴി
12
നിത്യനായൊരു ദൈവമില്ലെങ്കിൽ നന്മയെന്നൊരു വസ്തു ഉണ്ടാവില്ല, അതിന്റെ ആവശ്യവും വരില്ല.
13
എത്രയും അമൂല്യമായൊരു നിധിയാണു സ്നേഹം; അതുകൊണ്ടു നിങ്ങൾക്കീ ലോകാമാകെ വിലയ്ക്കു വാങ്ങാമെന്നുതന്നെയല്ല, നിങ്ങളുടെയും അന്യരുടെയും പാപങ്ങൾ നിവർത്തിയ്ക്കുകയുമാവാം. പോകൂ, ഭയക്കാതെ പോകൂ.
14
ഇടവഴികളായിരുന്നു എനിക്കെന്നുമിഷ്ടം, പൊതുവഴിയ്ക്കു പിന്നിലുള്ള ഇരുണ്ട കൊച്ചിടവഴികൾ- ആകസ്മികതകളും
15
ദൈവത്തെയല്ല ഞാനംഗീകരിക്കാത്തത്, ദൈവത്തിന്റെ ഈ ലോകത്തെയാണ്; ദൈവം സൃഷ്ടിച്ച ഈ ലോകത്തെയാണ് ഞാനംഗീകരിക്കാത്തത്; അതിനെനിക്കു
16
ജീവിതം പറുദീസയാണ്, നാമൊക്കെ പറുദീസയിലുമാണ്; പക്ഷേ അതിനെ കണ്ണെടുത്തു നോക്കില്ലെന്ന് മനഃപൂർവം വച്ചിരിക്കുകയാണു നാം.
17
സ്നേഹത്തിലാവുക എന്നാൽ സ്നേഹിക്കുക എന്നർത്ഥമില്ല.
18
മനുഷ്യാസ്തിത്വത്തിന്റെ രഹസ്യം ജീവിച്ചിരിക്കുക എന്നതിലല്ല, ജീവിച്ചിരിക്കാൻ ഒരു കാരണം കണ്ടെത്തുക എന്നതിലാണ്.
19
മനഃസാക്ഷിയുടെ സ്വാതന്ത്ര്യം പോലെ മനുഷ്യനെ പ്രലോഭിപ്പിക്കുന്നതായി മറ്റൊന്നില്ല; തീരാവേദന നല്കുന്നതും ഇതുപോലെ മറ്റൊന്നില്ല.
20
ആത്മമോചനത്തിനൊരു വഴിയേയുള്ളു; സർവമനുഷ്യരുടെയും പാപഭാരം സ്വയമേറ്റെടുക്കുക എന്നത്.
21
എന്റെ അന്ത്യസന്ദേശമാണിത്: ദുഃഖത്തിൽ ആനന്ദം തേടുക.
22
പ്രകൃതിയെ വാതിലിലൂടെ പുറത്താക്കൂ, ജനാലയിലൂടതു പറന്നുകേറും.
23
|