"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:Rabindranat Taqor
വരി 8:
*പക്ഷികൾക്ക് ചിറകു കിട്ടിയാൽ അതൊരിക്കലും ആകാശത്ത് പറക്കുകയില്ല
*നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്
 
*മറഞ്ഞുപോയ സൂര്യനെയോർത്താണു നിങ്ങൾ കണ്ണീരു പൊഴിക്കുന്നതെങ്കിൽ
നക്ഷത്രങ്ങളെ നിങ്ങൾ കാണുന്നുമില്ല.
 
*ദുഃഖമെന്റെ നെഞ്ചിൽ തേങ്ങിയടങ്ങുന്നു,
മൗനം പൂണ്ട വൃക്ഷങ്ങളിൽ സായാഹ്നമെന്നപോലെ.
 
*ഒരു നഗ്നബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല
മനുഷ്യനു നുണ പറയാനറിയാമെന്ന്.
 
*സൗന്ദര്യമേ, സ്നേഹത്തിൽ സ്വയം കണ്ടെത്തൂ,
കണ്ണാടിയുടെ മുഖസ്തുതിയിലല്ല.
 
*നക്ഷത്രങ്ങൾക്കു ലജ്ജയില്ല,
മിന്നാമിന്നികളെപ്പോലെ കാണപ്പെടാൻ.
 
*ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടത്രേ,
ഓരോ ശിശുവും ഭൂമിയിലെത്തുന്നു.
 
*ജീവിതം സുന്ദരമാകട്ടെ,
വേനല്ക്കലെ പൂക്കളെപ്പോലെ;
മരണവും സുന്ദരമാകട്ടെ,
ശരല്ക്കാലത്തെ പഴുക്കിലകളെപ്പോലെ.
 
*പ്രകൃതിയുടെ കാമുകനത്രേ കലാകാരൻ;
അതിനാലവളുടെ അടിമയും യജമാനനുമാണയാൾ.
 
*മാനത്തിന്റെയൊരൊഴിഞ്ഞകോണിലൊതുങ്ങിനിന്നതേയുള്ളു മേഘം;
പ്രഭാതം വന്നു പൊൻകിരീടമണിയിച്ചതതിനെ.
 
*നാവടങ്ങാത്ത ഭാര്യയാണു സ്വപ്നം,
നിശ്ശബ്ദമതു സഹിക്കുന്ന ഭർത്താവാണുറക്കം.
 
*സകലപിശകുകൾക്കും നേരേ വാതിലടയ്ക്കുകയാണു നിങ്ങളെങ്കിൽ
സത്യവും പുറത്തായിപ്പോകും.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikiquote.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്